തർക്കമായിരുന്നു എന്ന് മാധ്യമങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയായി കെ.സുധാകരൻ - സണ്ണി ജോസഫ കൂടിക്കാഴ്ച. അടച്ചിട്ട റൂമിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ചർച്ച. പിന്നെ തുറന്ന ചർച്ച.സുധാകരൻ നടാലിലെ വീട്ടിലെത്തിയാണ് സുധാകരനെ സണ്ണി ജോസഫ് കണ്ടത്. സണ്ണി ജോസഫുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് സുധാകരൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. ചിലർ വ്യാജം പറഞ്ഞു പരത്തി. വെള്ളിയാഴ്ച സണ്ണി ജോസഫിൻ്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും ഇത് നേരത്തേ നിശ്ചയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് കെ. സുധാകരൻ ചോദിച്ചു. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് പല പതിറ്റാണ്ടുകളായി. പിണങ്ങിയാൽ പോലും പിണക്കം തീർക്കാൻ ഞങ്ങൾക്കറിയാം. പിണങ്ങിയാൽ അല്ലേ പിണക്കം തീർക്കേണ്ടതുള്ളൂ. പിണങ്ങാത്ത ഞങ്ങൾ തമ്മിൽ പിണങ്ങിയെന്ന് ആരോപറഞ്ഞാണ് ഞങ്ങളറിഞ്ഞതെന്നും കെ.സുധാകരൻ പരിഹസിച്ചു. നേരത്തേതിനേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഇപ്പോഴുള്ളത്. തമ്മിൽ കാണാൻ വൈകിയിട്ടില്ല. രണ്ടുപേരും തിരക്കിലായിരുന്നു. താൻ വളരെ സന്തോഷവാനാണെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. പിണക്കമല്ല, ഞങ്ങൾ തമ്മിൽ പ്രേമമാണെന്നും സുധാകരൻ പറഞ്ഞു.
കെ. സുധാകരൻ തൻ്റെ നേതാവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. തന്നെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആക്കിയത് കെ.സുധാകരനാണ്. ഒരു ജ്യേഷ്‌ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ട്. പിണക്കം ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
Who said we were at odds? K. Sudhakaran and Sunny Joseph are one.





















